ധ്രുവ് വിക്രമുമായുള്ള പ്രണയത്തകർച്ച; അനുപമ രണ്ട് വർഷം മൗനം പാലിച്ചത് ഭയന്നോ? ആലപ്പി അഷ്റഫ്

നടി അനുപമ പരമേശ്വരൻ താനുമായുള്ള പ്രണയബന്ധത്തിലെ മോശം അനുഭവങ്ങളും മാനസിക പീഡനങ്ങളും തുറന്നുപറഞ്ഞതിൽ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്തെത്തി. അനുപമയുടെ ഈ വെളിപ്പെടുത്തൽ മറ്റ് പെണ്‍കുട്ടികള്‍ക്ക് ഒരു വലിയ പാഠമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധ്രുവ് വിക്രമിന്റെ കുടുംബ പശ്ചാത്തലവും പ്രണയബന്ധങ്ങളിലെ ചൂഷണങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശദമാക്കാം.
ധ്രുവ് വിക്രമിന്റെ അമ്മ ശൈലജ മലയാളിയാണ്. ശൈലജയുടെയും വിക്രമിന്റെയും മകൾ അക്ഷിതയുടെ വിവാഹം നടന്നിരിക്കുന്നത് കരുണാനിധിയുടെ മൂത്തമകനായ മുത്തുവിന്റെ കൊച്ചുമകനുമായാണ്. അതുവഴി ആ കുടുംബത്തിന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ട്. അനുപമ രണ്ട് വർഷത്തോളം ഈ കാര്യങ്ങൾ പുറത്തുപറയാതിരുന്നത് അന്ന് ഭരണത്തിലിരുന്ന ഡിഎംകെയെ ഭയന്നിട്ടാണെന്ന് ചില തമിഴ് ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് തുറന്നുപറഞ്ഞിരുന്നെങ്കിൽ അനുപമയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് പോലും പിൻവാങ്ങേണ്ടി വന്നേനെ എന്നാണ് ഈ വാർത്തകളിൽ പറയുന്നത്.
എല്ലാ ഭയങ്ങളും മാറ്റിവെച്ച് അനുപമ ഇപ്പോൾ ധൈര്യത്തോടെ കാര്യങ്ങൾ പരസ്യമാക്കിയത് മാതൃകാപരമായ തീരുമാനമാണെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. താനൊരു ആത്മവിശ്വാസമുള്ള നടിയാണെന്നതില്‍ ലജ്ജ തോന്നിയ കാലഘട്ടമായിരുന്നു അതെന്നും, ഒരുകാലത്ത് 11 കുട്ടികളെ ആഗ്രഹിച്ച തനിക്ക് ഒരു കുട്ടി പോലും വേണ്ടെന്ന ചിന്ത വരെ ഉണ്ടായെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരമായ അധിക്ഷേപങ്ങൾ മൂലം രണ്ട് വര്‍ഷം താന്‍ ‘നാര്‍സിസിസ്റ്റിക് അബ്യൂസ്’ നേരിടുകയായിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്.
നാര്‍സിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസ്ഓര്‍ഡര്‍ ഉള്ളവരെ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാനാകില്ല. പൊതുയിടങ്ങളിലും വീട്ടിലും വളരെ മാന്യന്മാരായി അഭിനയിക്കുന്ന ഇവർ, ശുദ്ധഗതിക്കാരായ പെണ്‍കുട്ടികളെയാണ് തന്ത്രപരമായി തങ്ങളുടെ കെണിയിൽ വീഴ്ത്തുന്നത്. അനുപമയ്ക്കും സംഭവിച്ചത് അതാണ്. ആധുനിക മനോശാസ്ത്രപ്രകാരം ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണിത്. ധ്രുവിന്റെ അമ്മ ഒരു മനോരോഗ വിദഗ്ധ കൂടിയായതിനാൽ, കൗൺസിലിംഗിലൂടെയും ചികിത്സയിലൂടെയും തന്റെ മകനെ ആ അമ്മ രക്ഷിച്ചെടുക്കുമെന്ന് വിശ്വസിക്കാം.
മലയാളികൾ ഏറെ സ്നേഹിക്കുന്ന നടനാണ് ധ്രുവിന്റെ പിതാവായ ചിയാൻ വിക്രം. ഏറെ പ്രതീക്ഷയോടെ വളര്‍ത്തിയ മകൻ ഒരു കുറ്റവാളിയെപ്പോലെ പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ ആ പിതാവിനുണ്ടാകുന്ന വേദന വലുതാണ്. എങ്കിലും അനുപമ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളുമായി തട്ടിച്ചുനോക്കുമ്പോൾ ആ വേദന ചെറുതാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
താനൊരു ഇരയല്ല, മറിച്ച് അതിജീവിതയാണെന്നാണ് അനുപമ വ്യക്തമാക്കുന്നത്. എന്നാൽ പ്രണയത്തിലെ ക്രൂരതകൾ രണ്ട് വർഷം സഹിച്ച് അത് നിലനിർത്താൻ ശ്രമിച്ചതിൻ്റെ കാരണം എന്താണെന്ന ചോദ്യം ഇവിടെ ബാക്കിനിൽക്കുന്നുണ്ട്. ബന്ധം തെറ്റാണെന്ന് മനസിലായാൽ കഴിവും ബുദ്ധിയുമുള്ള പെൺകുട്ടികൾ അതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയല്ലേ വേണ്ടത് എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു. എന്തായാലും കഷ്ടപ്പാടുകൾക്ക് വിരാമമിട്ട അനുപമയ്ക്കും, കരിയറിലും ജീവിതത്തിലും പുതിയ വെളിച്ചം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ആലപ്പി അഷ്‌റഫ് വീഡിയോ അവസാനിപ്പിക്കുന്നത്.



